നാളെ പുതിയൊരു സ്കൂൾ വർഷം ആരംഭിക്കുന്നു
നാളെ പുതിയൊരു സ്കൂൾ വർഷം ആരംഭിക്കുന്നു. വേനലവധിയുടെ ആലസ്യത്തിൽനിന്നു സ്കൂൾ വളപ്പിലെ കൂട്ടുകൂടലിലേക്കുള്ള മടക്കം സാധാരണഗതിയിൽ കുട്ടികൾക്ക് ഉല്ലാസകരമാണ്. പഠനത്തിലേക്കു മടങ്ങാൻ ചിലർക്ക് അല്പം മടി കാണുമെങ്കിലും കൂട്ടുകാർക്കിടയിൽ എത്തുന്പോഴേക്കും അതു മറഞ്ഞുകഴിഞ്ഞിരിക്കും. കുട്ടികൾക്ക് ആഹ്ലാദത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അരങ്ങാകട്ടെ വിദ്യാലയം. അവധിക്കാല ക്ലാസുകൾക്കു കർശന നിരോധനം ഏർപ്പെടുത്തിയശേഷം സ്കൂൾ വർഷം ആരംഭിക്കുന്പോൾ കൂടുതൽ ചിട്ടയോടെയും ഗൗരവത്തോടെയും പഠനത്തെയും പാഠ്യേതര പ്രവർത്തനങ്ങളെയും സമീപിക്കാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും കഴിയുകയും വേണം.
പൊതുവിദ്യാഭ്യാസത്തിനു സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ട്. സമൂഹത്തിൽ എല്ലാ തലത്തിലുള്ളവരും വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുമുണ്ട്. അതൊക്കെ കുട്ടികൾക്ക് അനുഭവവേദ്യമാകണം; പ്രയോജനപ്പെടുകയും വേണം. മെച്ചപ്പെട്ട പഠന സൗകര്യങ്ങൾ ലഭ്യമാകുന്പോഴാണു തങ്ങളുടെ കഴിവുകൾ നന്നായി പ്രകടിപ്പിക്കാൻ കുട്ടികൾക്കു കഴിയുക. ആ സൗകര്യങ്ങൾ അവർക്കു കൊടുക്കാൻ സർക്കാരിനു സാധിക്കണം.
ആഘോഷപൂർണമായ പ്രവേശനോത്സവം സംഘടിപ്പിച്ചതുകൊണ്ടു സർക്കാരിന്റെയോ സ്കൂൾ അധികൃതരുടെയോ ഉത്തരവാദിത്വം തീരുന്നില്ല. അധ്യയനവർഷത്തിലുടനീളം സ്വസ്ഥത നിറഞ്ഞ സ്കൂൾ അന്തരീക്ഷം ഉറപ്പാക്കണം. സമരങ്ങളും അക്രമങ്ങളും സ്കൂളുകളുടെ പരിസരത്തുപോലും എത്താൻ അനുവദിക്കരുത്. ആരുടെയെങ്കിലുമൊക്കെ സമരവും ഹർത്താലും കുട്ടികളുടെ പഠനദിനങ്ങൾ അപഹരിക്കാനിടയാകരുത്. ഒരു അധ്യയനവർഷം 200 സാധ്യായ ദിവസങ്ങളുണ്ടാകണമെന്നാണു കണക്ക്. പലപ്പോഴും ഈ കണക്ക് ഒപ്പിക്കാൻ സ്കൂൾ അധികൃതർക്കു സാധിക്കുന്നില്ല. വേനലവധിക്ക് കുറെ ക്ലാസുകൾ നടത്തണമെന്ന ചില സ്കൂളുകളുടെ താത്പര്യം ദിവസങ്ങൾ തികയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. ഏതായാലും സർക്കാർ ഇതിനെതിരേ കർശന നിലപാടു സ്വീകരിച്ചതോടെ അവധിക്കാല ക്ലാസുകൾ നടന്നില്ല.
അടുത്ത പത്തുമാസത്തേക്കുള്ള കൃത്യമായ ടൈംടേബിൾ സ്കൂൾ അധികൃതർ മാത്രമല്ല വിദ്യാർഥികളും തയാറാക്കുന്നതു പ്രയോജനപ്രദമായിരിക്കും. ടൈംടേബിൾ പ്രകാരം പഠനം നീങ്ങാതെ വന്നാൽ നീക്കമുണ്ടാകാൻ ഉടൻ മാർഗം കണ്ടെത്തണം. പഠനക്കുടിശിക കുമിഞ്ഞുകൂടാതിരിക്കാൻ അത് ഉതകും.
സ്കൂൾ തുറക്കുന്ന ആദ്യ ദിവസങ്ങളിൽ മാതാപിതാക്കൾ കുട്ടികളെ പ്രത്യേകമായി ശ്രദ്ധിക്കണം. അവരുടെ പഠന കാര്യങ്ങളിൽ മാത്രമല്ല, പാഠ്യേതര കാര്യങ്ങളിലും മാതാപിതാക്കളുടെ ശ്രദ്ധ പതിയണം. പുതിയ വാർത്താവിനിമയ സാധ്യതകൾ ഏറ്റവും നന്നായി ഉപയോഗിക്കുന്നവരാണു കൗമാരക്കാരായ വിദ്യാർഥികൾ. അവർ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കുന്നതു മാതാപിതാക്കൾ ശ്രദ്ധിക്കണം. അമിതോപയോഗമോ ദുരുപയോഗമോ ഉണ്ടാകാതെ സൂക്ഷിക്കണം. മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ കുട്ടികൾ സ്വയം തയാറായാൽ ഏറ്റവും നന്ന്. ഇത്തരം ഉപകരണങ്ങൾ യഥേഷ്ടം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കു നൽകണോ എന്ന കാര്യം മാതാപിതാക്കൾ ചിന്തിക്കട്ടെ.
സ്കൂൾ വാഹനങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചു മാതാപിതാക്കൾ കുട്ടികൾക്കു മനസിലാക്കിക്കൊടുക്കണം. മിക്ക സ്കൂളുകളും ഇപ്പോൾ സ്വന്തമായ ബസ് യാത്രാസൗകര്യം നൽകുന്നുണ്ട്. പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാതെ സുരക്ഷിതമായും സൗകര്യപ്രദമായും യാത്ര ചെയ്യാൻ ഇതുവഴി കുട്ടികൾക്കു സാധിക്കുമെന്നുള്ളതുകൊണ്ട് ഇതു സ്വാഗതാർഹംതന്നെ. എന്നാൽ സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരും മറ്റു ജീവനക്കാരും കുട്ടികളുടെ സുരക്ഷയിൽ ശുഷ്കാന്തിയുള്ളവരും സന്മാർഗികളുമായിരിക്കണം.
സ്കൂൾ ബസുകൾ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങളെക്കുറിച്ചു കഴിഞ്ഞ ഫെബ്രുവരിയിൽ സിബിഎസ്ഇ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച്, സ്കൂൾ ബസുകളുടെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടാൻ പാടില്ല. എല്ലാ ബസുകളിലും ജിപിഎസ് സംവിധാനവും സിസിടിവിയും ഘടിപ്പിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. ഇതൊക്കെ നടപ്പാക്കിയാൽ നന്നായിരിക്കും.
സ്കൂൾ ബാഗിന്റെ അമിതഭാരം ഒഴിവാക്കുന്നതു സംബന്ധിച്ചു മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞവർഷം പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കു നിർദേശം നൽകിയിരുന്നു. കുട്ടികളുടെ ആരോഗ്യത്തെപ്പോലും ബാധിക്കുന്ന തരത്തിലുള്ള പുസ്തകച്ചുമടിനെക്കുറിച്ചു നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു ഇത്.
ഡേകെയർ മുതൽ ഹയർ സെക്കൻഡറി വരെയുള്ള അത്യന്തം നിർണായകമായ ഘട്ടത്തിൽ കുട്ടികൾക്കു പ്രായത്തിനും ക്ലാസിനും അനുസൃതമായ ശാരീരികവും മാനസികവുമായ ആരോഗ്യം ആവശ്യമാണ്. അതു നേടാനുള്ള സാഹചര്യം സ്കൂളുകളിൽ ഉണ്ടായിരിക്കണം. എന്നാൽ ഓരോ വ്യക്തിയുടെയും പ്രാഥമിക പരിശീലനക്കളരി സ്വന്തം വീടു തന്നെയാണെന്ന കാര്യം മാതാപിതാക്കൾ ഓർക്കുക.
കുടുംബസാഹചര്യങ്ങളും കുടുംബത്തിൽനിന്നു ലഭിക്കുന്ന പരിശീലനങ്ങളും കുട്ടിയുടെ വ്യക്തിത്വത്തെ നിർണായകമായി സ്വാധീനിക്കും. വീട്ടിലെ സാഹചര്യങ്ങളിലുണ്ടാകുന്ന പിഴവുകളും പോരായ്മകളും പരിഹരിക്കാനുള്ള വേദിയായിക്കൂടി ക്ലാസ് മുറികൾ മാറണം. ഇക്കാര്യത്തിൽ അധ്യാപകർക്കും സ്കൂൾ അധികൃതർക്കും വലിയ പങ്കാണു വഹിക്കാനുള്ളത്. ഇപ്പോൾ ഒട്ടുമിക്ക സ്കൂളുകളിലും കൗൺസലിംഗിനു സൗകര്യമുണ്ട്. മാനസികാരോഗ്യം കുട്ടികൾക്കു പഠനത്തിനു തികച്ചും ആവശ്യമാണ്. പ്രശ്നസങ്കീർണമായ സാഹചര്യങ്ങളിൽനിന്നു വരുന്ന കുട്ടികളുണ്ട്. ബൗദ്ധിക നിലവാരം വേണ്ടത്രയില്ലാത്ത കുട്ടികളെയും കൈകാര്യം ചെയ്യേണ്ടിവരും. ഭിന്നശേഷിക്കാരായ കുട്ടികൾക്കു സ്കൂൾ പ്രവേശനം നിഷേധിക്കരുതെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേക പരിശീലനത്തിലൂടെയും ക്ഷമാപൂർണമായ ഇടപെടലുകളിലൂടെയും ഇത്തരം കുട്ടികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനാകും, ആവശ്യമുള്ളത്ര സ്പെഷൽ ടീച്ചേഴ്സിനെ ലഭ്യമാക്കിയാൽ.
ലഹരി മരുന്നുപയോഗം സ്കൂൾ പരിസരങ്ങളിൽ കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും പല ലഹരി വസ്തുക്കളും ഇപ്പോഴും കുട്ടികൾക്കു ലഭ്യമാണത്രേ. ഇതിനെതിരേ നടപടികളുണ്ടാവണം. പോലീസും എക്സൈസും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. സ്കൂൾ തുറക്കലിനോടനുബന്ധിച്ചുതന്നെ മഴക്കാലവും എത്തുന്നതിനാൽ മഴ നനഞ്ഞും മറ്റും കുട്ടികൾക്ക് അസുഖം പിടിപെടാൻ സാധ്യതയുണ്ട്. സ്കൂളുകളിൽ ആരോഗ്യ ബോധവത്കരണം നടത്തിയും അടിയന്തര ചികിത്സ നൽകിയും ഇത്തരം സാഹചര്യങ്ങളെ നേരിടാം.
പൊതുവിദ്യാഭ്യാസത്തിനു സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ട്. സമൂഹത്തിൽ എല്ലാ തലത്തിലുള്ളവരും വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുമുണ്ട്. അതൊക്കെ കുട്ടികൾക്ക് അനുഭവവേദ്യമാകണം; പ്രയോജനപ്പെടുകയും വേണം. മെച്ചപ്പെട്ട പഠന സൗകര്യങ്ങൾ ലഭ്യമാകുന്പോഴാണു തങ്ങളുടെ കഴിവുകൾ നന്നായി പ്രകടിപ്പിക്കാൻ കുട്ടികൾക്കു കഴിയുക. ആ സൗകര്യങ്ങൾ അവർക്കു കൊടുക്കാൻ സർക്കാരിനു സാധിക്കണം.
ആഘോഷപൂർണമായ പ്രവേശനോത്സവം സംഘടിപ്പിച്ചതുകൊണ്ടു സർക്കാരിന്റെയോ സ്കൂൾ അധികൃതരുടെയോ ഉത്തരവാദിത്വം തീരുന്നില്ല. അധ്യയനവർഷത്തിലുടനീളം സ്വസ്ഥത നിറഞ്ഞ സ്കൂൾ അന്തരീക്ഷം ഉറപ്പാക്കണം. സമരങ്ങളും അക്രമങ്ങളും സ്കൂളുകളുടെ പരിസരത്തുപോലും എത്താൻ അനുവദിക്കരുത്. ആരുടെയെങ്കിലുമൊക്കെ സമരവും ഹർത്താലും കുട്ടികളുടെ പഠനദിനങ്ങൾ അപഹരിക്കാനിടയാകരുത്. ഒരു അധ്യയനവർഷം 200 സാധ്യായ ദിവസങ്ങളുണ്ടാകണമെന്നാണു കണക്ക്. പലപ്പോഴും ഈ കണക്ക് ഒപ്പിക്കാൻ സ്കൂൾ അധികൃതർക്കു സാധിക്കുന്നില്ല. വേനലവധിക്ക് കുറെ ക്ലാസുകൾ നടത്തണമെന്ന ചില സ്കൂളുകളുടെ താത്പര്യം ദിവസങ്ങൾ തികയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. ഏതായാലും സർക്കാർ ഇതിനെതിരേ കർശന നിലപാടു സ്വീകരിച്ചതോടെ അവധിക്കാല ക്ലാസുകൾ നടന്നില്ല.
അടുത്ത പത്തുമാസത്തേക്കുള്ള കൃത്യമായ ടൈംടേബിൾ സ്കൂൾ അധികൃതർ മാത്രമല്ല വിദ്യാർഥികളും തയാറാക്കുന്നതു പ്രയോജനപ്രദമായിരിക്കും. ടൈംടേബിൾ പ്രകാരം പഠനം നീങ്ങാതെ വന്നാൽ നീക്കമുണ്ടാകാൻ ഉടൻ മാർഗം കണ്ടെത്തണം. പഠനക്കുടിശിക കുമിഞ്ഞുകൂടാതിരിക്കാൻ അത് ഉതകും.
സ്കൂൾ തുറക്കുന്ന ആദ്യ ദിവസങ്ങളിൽ മാതാപിതാക്കൾ കുട്ടികളെ പ്രത്യേകമായി ശ്രദ്ധിക്കണം. അവരുടെ പഠന കാര്യങ്ങളിൽ മാത്രമല്ല, പാഠ്യേതര കാര്യങ്ങളിലും മാതാപിതാക്കളുടെ ശ്രദ്ധ പതിയണം. പുതിയ വാർത്താവിനിമയ സാധ്യതകൾ ഏറ്റവും നന്നായി ഉപയോഗിക്കുന്നവരാണു കൗമാരക്കാരായ വിദ്യാർഥികൾ. അവർ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കുന്നതു മാതാപിതാക്കൾ ശ്രദ്ധിക്കണം. അമിതോപയോഗമോ ദുരുപയോഗമോ ഉണ്ടാകാതെ സൂക്ഷിക്കണം. മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ കുട്ടികൾ സ്വയം തയാറായാൽ ഏറ്റവും നന്ന്. ഇത്തരം ഉപകരണങ്ങൾ യഥേഷ്ടം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കു നൽകണോ എന്ന കാര്യം മാതാപിതാക്കൾ ചിന്തിക്കട്ടെ.
സ്കൂൾ വാഹനങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചു മാതാപിതാക്കൾ കുട്ടികൾക്കു മനസിലാക്കിക്കൊടുക്കണം. മിക്ക സ്കൂളുകളും ഇപ്പോൾ സ്വന്തമായ ബസ് യാത്രാസൗകര്യം നൽകുന്നുണ്ട്. പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാതെ സുരക്ഷിതമായും സൗകര്യപ്രദമായും യാത്ര ചെയ്യാൻ ഇതുവഴി കുട്ടികൾക്കു സാധിക്കുമെന്നുള്ളതുകൊണ്ട് ഇതു സ്വാഗതാർഹംതന്നെ. എന്നാൽ സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരും മറ്റു ജീവനക്കാരും കുട്ടികളുടെ സുരക്ഷയിൽ ശുഷ്കാന്തിയുള്ളവരും സന്മാർഗികളുമായിരിക്കണം.
സ്കൂൾ ബസുകൾ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങളെക്കുറിച്ചു കഴിഞ്ഞ ഫെബ്രുവരിയിൽ സിബിഎസ്ഇ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച്, സ്കൂൾ ബസുകളുടെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടാൻ പാടില്ല. എല്ലാ ബസുകളിലും ജിപിഎസ് സംവിധാനവും സിസിടിവിയും ഘടിപ്പിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. ഇതൊക്കെ നടപ്പാക്കിയാൽ നന്നായിരിക്കും.
സ്കൂൾ ബാഗിന്റെ അമിതഭാരം ഒഴിവാക്കുന്നതു സംബന്ധിച്ചു മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞവർഷം പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കു നിർദേശം നൽകിയിരുന്നു. കുട്ടികളുടെ ആരോഗ്യത്തെപ്പോലും ബാധിക്കുന്ന തരത്തിലുള്ള പുസ്തകച്ചുമടിനെക്കുറിച്ചു നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു ഇത്.
ഡേകെയർ മുതൽ ഹയർ സെക്കൻഡറി വരെയുള്ള അത്യന്തം നിർണായകമായ ഘട്ടത്തിൽ കുട്ടികൾക്കു പ്രായത്തിനും ക്ലാസിനും അനുസൃതമായ ശാരീരികവും മാനസികവുമായ ആരോഗ്യം ആവശ്യമാണ്. അതു നേടാനുള്ള സാഹചര്യം സ്കൂളുകളിൽ ഉണ്ടായിരിക്കണം. എന്നാൽ ഓരോ വ്യക്തിയുടെയും പ്രാഥമിക പരിശീലനക്കളരി സ്വന്തം വീടു തന്നെയാണെന്ന കാര്യം മാതാപിതാക്കൾ ഓർക്കുക.
കുടുംബസാഹചര്യങ്ങളും കുടുംബത്തിൽനിന്നു ലഭിക്കുന്ന പരിശീലനങ്ങളും കുട്ടിയുടെ വ്യക്തിത്വത്തെ നിർണായകമായി സ്വാധീനിക്കും. വീട്ടിലെ സാഹചര്യങ്ങളിലുണ്ടാകുന്ന പിഴവുകളും പോരായ്മകളും പരിഹരിക്കാനുള്ള വേദിയായിക്കൂടി ക്ലാസ് മുറികൾ മാറണം. ഇക്കാര്യത്തിൽ അധ്യാപകർക്കും സ്കൂൾ അധികൃതർക്കും വലിയ പങ്കാണു വഹിക്കാനുള്ളത്. ഇപ്പോൾ ഒട്ടുമിക്ക സ്കൂളുകളിലും കൗൺസലിംഗിനു സൗകര്യമുണ്ട്. മാനസികാരോഗ്യം കുട്ടികൾക്കു പഠനത്തിനു തികച്ചും ആവശ്യമാണ്. പ്രശ്നസങ്കീർണമായ സാഹചര്യങ്ങളിൽനിന്നു വരുന്ന കുട്ടികളുണ്ട്. ബൗദ്ധിക നിലവാരം വേണ്ടത്രയില്ലാത്ത കുട്ടികളെയും കൈകാര്യം ചെയ്യേണ്ടിവരും. ഭിന്നശേഷിക്കാരായ കുട്ടികൾക്കു സ്കൂൾ പ്രവേശനം നിഷേധിക്കരുതെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേക പരിശീലനത്തിലൂടെയും ക്ഷമാപൂർണമായ ഇടപെടലുകളിലൂടെയും ഇത്തരം കുട്ടികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനാകും, ആവശ്യമുള്ളത്ര സ്പെഷൽ ടീച്ചേഴ്സിനെ ലഭ്യമാക്കിയാൽ.
ലഹരി മരുന്നുപയോഗം സ്കൂൾ പരിസരങ്ങളിൽ കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും പല ലഹരി വസ്തുക്കളും ഇപ്പോഴും കുട്ടികൾക്കു ലഭ്യമാണത്രേ. ഇതിനെതിരേ നടപടികളുണ്ടാവണം. പോലീസും എക്സൈസും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. സ്കൂൾ തുറക്കലിനോടനുബന്ധിച്ചുതന്നെ മഴക്കാലവും എത്തുന്നതിനാൽ മഴ നനഞ്ഞും മറ്റും കുട്ടികൾക്ക് അസുഖം പിടിപെടാൻ സാധ്യതയുണ്ട്. സ്കൂളുകളിൽ ആരോഗ്യ ബോധവത്കരണം നടത്തിയും അടിയന്തര ചികിത്സ നൽകിയും ഇത്തരം സാഹചര്യങ്ങളെ നേരിടാം.
Comments
Post a Comment