അറിയാനുള്ള അവകാശത്തിനു വിലങ്ങ്‌


മാർക്കറ്റിംഗ് തന്ത്രത്തിന്‍റെ ഭാഗമായ ഇൻബൗണ്ട് സാങ്കേതികതലം ഇന്നു സോഷ്യൽ മീഡിയ, സെർച്ച് എൻജിൻ കമ്പനികൾ വാർത്തകളും വിവരങ്ങളും തെരയുന്ന അവസരത്തിലും പ്രായോഗികതലത്തിൽ എത്തിച്ചിരിക്കുന്നു. ഫിൽറ്റർ ബബിൾ എന്നറിയപ്പെടുന്ന ഈ രീതി യഥാർഥ വാർത്തകൾക്കു കടിഞ്ഞാണിട്ട് വളച്ചൊടിച്ച വാർത്തകളും വിവരങ്ങളുമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഗൂഗിളും മുഖ്യ സോഷ്യൽ മീഡിയ കമ്പനികളും സങ്കീർണമായ ഡാറ്റ അനലിറ്റിക്സ് സംവിധാനത്തിലൂടെയാണ് ഇതു നേടിയെടുത്തത്.

ഒരാളുടെ താത്പര്യങ്ങളോ ഡെമോഫ്രഫിയോ അടിസ്ഥാനമാക്കി വാർത്തകൾ വേർതിരിച്ചു നൽകുമ്പോൾ യഥാർഥ വസ്തുതകൾ അറിയാനുള്ള അയാളുടെ അവകാശത്തെയാണു ഹനിക്കുന്നത്. ഇത് എക്കോ ചേംബർ എന്ന അവസ്ഥ സംജാതമാക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇന്‍റർനെറ്റ് മാധ്യമം ഫിൽട്ടർ ബബിൾ പ്രതിഭാസത്തിലൂടെ ഓരോരുത്തരെയും അവരുടെ സ്വന്തം ഓണ്‍ലൈൻ കമ്യൂണിറ്റിയിൽ ഇൻസുലേറ്റഡ് ആക്കിത്തീർക്കുകയാണു ചെയ്യുന്നത്. അഥവാ കൂപമണ്ഡൂകാവസ്ഥയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നുവെന്നു പറയാം.

അടുത്തകാലത്തായി ഗൂഗിൾ, ഗൂഗിൾ പേഴ്സണലൈസ്ഡ് അൽഗോരിതത്തിൽ വരുത്തിയ മാറ്റവും ഫേസ്ബുക്കിന്‍റെ പേഴ്സണലൈസ്ഡ് ന്യൂസ് സ്ട്രീം അൽഗോരിതംസ് അപ്ഡേഷനുമാണ് ഇപ്പോഴുള്ള ഫിൽട്ടർ ബബിൾ ഇഫക്ടിനു കാരണം. അതിന്‍റെ ഫലമായി ഉപയോക്താക്കൾ അവരുടെ കാഴ്ചപ്പാടുകളുമായി യോജിക്കാത്ത വിവരങ്ങളിൽ നിന്നു വേർതിരിക്കപ്പെട്ടു. ഫലത്തിൽ പൗരത്വപരമായ വ്യവഹാരത്തിനു ബബിൾ സ്വാധീനം പ്രതികൂലമായ പ്രത്യാഘാതങ്ങളുണ്ടാകാമെന്നും ഈ പ്രതിഭാസം രാജ്യത്തിന്‍റെ ജനാധിപത്യത്തെതന്നെ ദോഷകരമായി ബാധിക്കുമെന്നും ആരോപിക്കപ്പെടുന്നു.

ഈ പുതിയ പുതുക്കലുകൾ സെർച്ച് ഉള്ളടക്കത്തിനു പ്രാധാന്യം നൽകി ഉപയോക്താക്കളുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ ഒരു പ്രക്രിയയുടെ ഭാഗമാണെന്നു ഫേസ്ബുക്ക്, ഗൂഗിൾ എന്നീ വമ്പൻ കമ്പനികൾ പ്രഖ്യാപിക്കുമ്പോൾതന്നെ ഒരുകാര്യം വ്യക്തമാകുന്നു. വാണിജ്യപരമായ കാര്യങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട് ഓണ്‍ലൈൻ പരസ്യക്കാർക്ക് എളുപ്പത്തിൽ ടാർഗറ്റ് ചെയ്ത പ്രേക്ഷകരിലേക്കു തന്ത്രപരമായ അടവുകളിലൂടെ വാർത്തകളും വിവരങ്ങളും എത്തിക്കാൻ ഉതകുന്ന ഈ പ്രക്രിയ സോഷ്യൽ മീഡിയയിലും തെരയൽ പ്ലാറ്റ്ഫോമുകളിലും സാധാരണക്കാരന്‍റെ അറിയാനുള്ള അവകാശത്തെ പരിമിതപ്പെടുത്തുന്നതായി വ്യക്തമാക്കുന്നു.

2016 നവംബറിൽ നടന്ന അമേരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫിൽട്ടർ ബബിൾ ഇഫക്ട്, സെർച്ച് എൻജിൻ മാനിപ്പുലേഷൻ ഇഫക്ട് എന്നിവയുടെ വ്യക്തമായ സ്വാധീനം കാണാൻ സാധിച്ചു. ഈ സാങ്കേതികവിദ്യ പ്രായോഗികമാക്കിയതിലൂടെ ഡോണൾഡ് ട്രംപിനു നിഷ്പക്ഷ വോട്ടർമാരെ വലിയ അളവിൽ സ്വാധീനിക്കാൻ കഴിഞ്ഞുവെന്നും തെളിവുകൾ സൂചിപ്പിക്കുന്നു.

ഇന്‍റർനെറ്റിൽ വിവിധ വാർത്തകൾ തെരയുമ്പോൾ ഫിൽട്ടർ ബബിൾ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചു വിശകലനം ചെയ്യുന്നതിനും ഫിൽട്ടർ ബബിൾ സ്വാധീനം കുറയ്ക്കുന്നതിനും യൂറോപ്യൻ യൂണിയൻ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെ ന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള ഒരു പദ്ധതി അവർ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നു. ഇന്ത്യയിൽ ഫിൽട്ടർ ബബിൾ എന്ന ആഘാതം തടയുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ നടപടികൾ അജ്ഞാതമാണ്.

ഫിൽട്ടർ ബബിൾ ഇഫക്ടിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കു തടയിടാൻ എന്നോണം ഫേസ്ബുക്ക് 2017 ജനുവരിയിൽ, ഫിൽട്ടർ ബബിൾ ഇഫക്ടിന്‍റെ സ്വാധീനം അവരുടെ ട്രെൻഡിംഗ് ടോപ്പിക് പട്ടിക രൂപീകരണ പ്രക്രിയയിൽ നിന്നു നീക്കം ചെയ്യുന്നതാണെന്നു പ്രഖ്യാപിക്കുകയുണ്ടായി. 

Comments

Popular posts from this blog

മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും

തീരദേശ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍