വിദ്യാഭ്യാസം കുട്ടികളിൽ മതിലുകളല്ല പണിയേണ്ടത് വാതിലുകളാണ്.

വിദ്യാഭ്യാസ മേഖലയിൽ അത്ഭുതാവഹമായ ഉയർച്ച കൈവരിക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം കഴിവുകളും വൈദഗ്ധ്യങ്ങളും വളർത്തിക്കൊണ്ടുവരിക മാത്രമല്ല ചെയ്യേണ്ടത്, മൂല്യാധിഷ്ഠിത ജീവിതശൈലിയെ രൂപപ്പെടുത്തണം. പുതിയ അധ്യയന വർഷം പുത്തൻ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന്‍റെ തുടക്കമാകണം. ടാഗോർ ഗീതാഞ്ജലിയിൽ എഴുതി “ധിക്കാരപൂർണമായ അധികാരത്തിന്‍റെ മുന്പിൽ മുട്ടുമടക്കാതിരിക്കാനുള്ള ആന്തരിക ശക്തി, അല്ലയോ ദൈവമേ, എനിക്കു തരേണമേ.’’ 

എല്ലാ രാഷ്‌ട്രങ്ങളുടെയും വളർച്ചയ്ക്കു പിന്നിൽ കലാലയങ്ങളാണ്. ആത്മാഭിമാനമുള്ള മൂല്യബോധമുള്ള പൗരന്മാർ നല്ല കലാലയങ്ങളുടെ സൃഷ്ടിയാണ്. കലാലയങ്ങൾ തെറ്റായ മൂല്യങ്ങളിൽ കുരുങ്ങിക്കിടക്കുന്പോൾ ഒരു തലമുറതന്നെ നശിച്ചു പോകുന്നു. ആചാര്യന്മാർ പറഞ്ഞു “സന്പത്ത് കട്ടു കൊണ്ടു പോകാം, രാജാവിന് നികുതിയായി എടുക്കാം, വഴിയാത്രയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാം. എന്നാൽ കള്ളനോ, രാജാവിനോ കവരാൻ സാധിക്കാത്തത് അറിവാണ്.’’ കവർച്ച ചെയ്യാൻ പറ്റാത്ത സന്പത്ത് കുട്ടികൾക്ക് കൊടുക്കേണ്ട ഉത്തരവാദിത്വമാണ് കലാലയങ്ങൾക്കും അധ്യാപകർക്കുമുള്ളത്. 

ഒരു വിദ്യാലയം തുറക്കുന്പോൾ ഒരു ജയിൽ അടയുന്നു എന്നൊരു ചൊല്ലുണ്ട്. അന്ധകാരം അസ്തമിച്ച് പ്രകാശം പരത്തുന്നു വിദ്യാഭ്യാസം. അതിനാൽ വിദ്യാഭ്യാസം എന്നത് ഒരു വാതിൽ തുറക്കലാണ്. ആ വാതിലിലൂടെ നോക്കുന്പോൾ അനന്തമായ സാധ്യതകളാണ് നാം കാണുന്നത്. വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവ് കർമമാക്കി മാറ്റുന്നതിന് നമുക്ക് കഴിയണം. ഏതു കർമവും നല്ലതായും മോശമായും ചെയ്യാം. എന്നാൽ നന്നായി ചെയ്യുന്നതാണ് സുകൃതം. അതിന് പുണ്യം എന്നുകൂടി അർഥമുണ്ട്. അധ്യാപനം ഒരു പുണ്യപ്രവൃത്തികൂടിയാണെന്ന് നമുക്ക് മറക്കാതിരിക്കാം. 

പുസ്തകമാണ് എന്‍റെ ഏറ്റവും പ്രിയ സുഹൃത്ത് എന്ന് ചെസ്റ്റർഫീൽഡ് പറയുന്നു. പുസ്തകവും വായനയും അറിവ് നല്കുന്നു. അപ്പോൾ അറിവ് എന്ന് പറയുന്നത് ഒരു വ്യക്തിയുടെ ആത്മാർഥ സുഹൃത്താണ്. ലോകത്തിൽ മറ്റെല്ലാ സുഹൃത്തുക്കളും എന്തെങ്കിലും തിരിച്ച് പ്രതീക്ഷിക്കുന്പോൾ അറിവ് ആവശ്യപ്പെടുന്നത് ഒന്നു മാത്രമാണ് വീണ്ടും എന്നിൽനിന്ന് കോരിയെടുക്കുക. തത്വചിന്തകനായ മാർട്ടിൻ ബൂബർ എഴുതി: “യഥാർഥ വിദ്യാഭ്യാസം ഒരു കണ്ടുമുട്ടലാണ്.’’ വിദ്യാഭ്യാസം സമൂഹത്തിൽ നന്മ സൃഷ്ടിക്കണം. ഒരു വ്യക്തിയുടെ ഏറ്റവും വലിയ ലക്ഷ്യം മറ്റുള്ളവരെ ഭരിക്കുക എന്നതിനേക്കാൾ അവർക്കു സേവനം ചെയ്യുക എന്നതായിരിക്കണം. അധികാരത്തിന്‍റെ, കീഴടക്കലിന്‍റെ, പിടിച്ചെടുക്കലിന്‍റെ, കൊള്ളയടിക്കലിന്‍റെ പ്രത്യയശാസ്ത്രങ്ങളേക്കാൾ ശുശ്രൂഷയുടെയും പരിഗണിക്കലിന്‍റെയും ഒൗദാര്യത്തിന്‍റെയും വിശാല മനസ്ഥിതിയുടെയും സംസ്കാരം നല്കുവാൻ നമ്മുടെ കലാലയങ്ങൾക്കു കഴിയണം. വിദ്യാഭ്യാസം ഒരുവന്‍റെയുള്ളിൽ വളർത്തുന്ന മൂല്യം സ്വന്തം വളർച്ചയ്ക്കൊപ്പം നാടിന്‍റെ കൂടി പുരോഗതിയെന്ന സ്വപ്നത്തിനുവേണ്ടി ശുഭാപ്തിവിശ്വാസത്തോടെ പ്രവർത്തിക്കുവാൻ പ്രേരിതമാകണം. വിദ്യ നേടിയ ഏവനും ഈ നാട്ടിലെ പാവങ്ങളുടെ വിദ്യ നേടാൻ കഴിയാത്തവന്‍റെ സ്വരമായി മാറാൻ കഴിയണം. 

നമ്മുടെ സമൂഹത്തിന്‍റെ തെറ്റായ പോക്കിൽ മനംനൊന്ത് വള്ളത്തോൾ എഴുതി: 
“പാവങ്ങൾ ചത്തിടുകിലെന്തു പിറക്കിലെന്തെൻ
പാഴ് വാക്കിതിന്നരുൾക മാപ്പ് മനീഷിമാരേ’’

നീതിയിൽനിന്ന് അനീതിയിലേക്ക് ഒരു നാട് കുതിക്കുന്പോൾ പോക്ക് കീഴോട്ടാണെന്ന് ഉറക്കെപ്പറയുന്ന പ്രവാചക ശബ്ദമായി കലാലയങ്ങൾ മാറണം. ശരിയായ ദർശനങ്ങളെ സമൂഹത്തിനു നല്കുന്നതുവഴി കലാലയത്തിലൂടെ സംഭവിക്കുന്ന മൂല്യവിപ്ലവത്തിലൂടെ നമ്മുടെ നാടിനെ അറിവിന്‍റെ സ്വർഗമാക്കിത്തീർക്കാൻ വിദ്യാഭ്യാസത്തിനു കഴിയണം. ബൈബിളിലെ ഒരു വലിയ പുസ്തകത്തിന്‍റെ പേരു തന്നെ ജ്ഞാനം (Wisdom) എന്നാണല്ലോ. അനശ്വരമായ അറിവിനെക്കുറിച്ചാണ് അവിടെ പറയുന്നത്. 

നമ്മുടെ സമൂഹത്തിൽ കാണുന്ന അസഹിഷ്ണുത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. പ്രത്യയ ശാസ്ത്രത്തിന്‍റെയും കൊടിയുടെയും മാനദണ്ഡത്തിൽ നീതി നിർവ്വഹിക്കപ്പെടുന്ന സാഹചര്യം തികച്ചും അപകടകരമായ പ്രവണതയാണ്.

ഉദാഹരണത്തിന് ഒരേ തരത്തിലുള്ള ആയുധങ്ങൾ ഒരു സ്ഥലത്ത് പണിയായുധങ്ങളും മറ്റൊരു സ്ഥലത്ത് മാരകായുധങ്ങളുമാകുന്നത് ഇരട്ടനീതിയേക്കാൾ അധികാര ദുർവിനിയോഗത്തിന്‍റെയും അധാർമ്മികതയുടെയും ലക്ഷണമാണ്. തത്ത്വാധിഷ്ഠിതമായി പ്രവർത്തിക്കുക എന്നത് മാത്രമാണ് ഇതിനുള്ള ഒരേയൊരു പരിഹാരമാർഗ്ഗം. കലാലയങ്ങളിൽ രാഷ്‌ട്രീയ ശക്തികളുടെ മുതലെടുപ്പിനുവേണ്ടി നടക്കുന്ന പ്രകടനങ്ങൾക്കോ, ശക്തി വിളംബരങ്ങൾക്കോ ജ്ഞാനം എന്ന മഹാമൂല്യത്തെ ഉൾക്കൊള്ളുവാനോ പ്രതിഫലിപ്പിക്കുവാനോ സാധ്യമല്ല. ഉപ്പിനുതന്നെ ഉപ്പുപോയാലത്തെ നിലയിലേക്ക് കലാലയങ്ങൾ മാറരുത്.

പരസ്പരം പഴിചാരി കുറ്റപ്പെടുത്തുകയല്ല നാം ചെയ്യേണ്ടത്. ഉത്തരം അടിയന്തരമായി കണ്ടെത്തേണ്ട ചോദ്യങ്ങളാണിവയെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. കലാലയങ്ങൾ വ്യക്തികൾക്കോ, സന്പത്തിനോ, അധികാരത്തിനോ കീഴ്പ്പെടാതെ യഥാർഥ മൂല്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന്‍റെ ഉറവിടങ്ങളാവണം. ആത്മീയതയും ബൗദ്ധികതയും ഉയർത്തിപ്പിടിച്ച പാരന്പര്യമുള്ള അനേകം കലാലയങ്ങൾ നമുക്കുണ്ട്. ആത്മീയതയിലും സംസ്കാരത്തിലും രാഷ്‌ട്രീയത്തിലും വിദ്യാഭ്യാസത്തിലും ശ്രേഷ്ഠരായ മഹാൻമാരെ സൃഷ്ടിച്ച അനേകം കലാലയങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. രാഷ്‌ട്രീയത്തിന്‍റെയും വിധ്വംസക പ്രവർത്തനങ്ങളുടെയും പേരിൽ ശോഭ നഷ്ടപ്പെട്ട അനേകം കലാലയങ്ങളുടെ അന്തസ് ഉയർത്തണം. കലാലയങ്ങളുടെയും പാരന്പര്യത്തിന്‍റെയും വിശുദ്ധി വീണ്ടെടുക്കുക എന്നതായിരിക്കണം പുത്തൻ അധ്യയനവർഷത്തിലെ നമ്മുടെ പ്രവർത്തന ലക്ഷ്യം. നമ്മുടെ കലാലയങ്ങൾ സമൂഹ മനസാക്ഷിയുടെ സൂക്ഷിപ്പു സ്ഥലമായി മാറി ഇവിടെ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും രാഷ്‌ട്രത്തോടും സഹജീവികളോടുമുള്ള പ്രതിബദ്ധതയും സഹിഷ്ണുതയും വളർത്തുന്നതിൽ നിതാന്ത ജാഗ്രത പുലർത്തണം.

വിദ്യ എന്നത് ത്യാഗം കൂടാതെ വളരെ നിസാരമായി ലഭിക്കേണ്ടതും ലഭിക്കുന്നതുമായ ഒരു മൂല്യമായി മാറിയിട്ടുണ്ടോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ഗുരുനാഥന്മാരെ ശിക്ഷിക്കുന്ന, ഗുരുഹത്യയിൽ ആത്മാനന്ദം പ്രകടിപ്പിക്കുന്ന ഒരു ശിഷ്യസമൂഹവും സംസ്കാരവും ഇന്ന് നമ്മുടെ ഇടയിലുണ്ടെന്നുള്ളത് ദുഃഖകരമാണ്. 

ഫാഷനുകളും അപവാദങ്ങളും നമ്മുടെ കലാലയങ്ങളെ കീഴ്പ്പെടുത്തിയപ്പോൾ പ്രതിഭകളെ കണ്ടെത്തുന്നതിൽ നാം പിറകോട്ട് പോയി എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. വർഗങ്ങളോ, ജാതികളോ ആയി വിഭജിക്കപ്പെട്ടിട്ടില്ലാത്തതും സന്പൂർണ്ണ സഹകരണത്തിൽ അധിഷ്ഠിതവും സമഗ്രസ്വഭാവം കലർന്നതുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് നമുക്കിന്ന് അത്യാവശ്യം. 

വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള വാണിജ്യസംസ്കാരത്തിന്‍റെ വിളയാട്ടം അശിക്ഷിതവും ധനമോഹികളുമായ തലമുറകളെ വാർത്തെടുക്കുന്നുവെന്ന് സമ്മതിക്കാതെ തരമില്ല. ഗുണനിലവാരം ഉറപ്പിക്കുന്ന, വിശാലമനസ്കരാകുവാൻ പ്രചോദിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സംസ്കൃതിയെ വളർത്തിക്കൊണ്ടുവരാൻ നമ്മുടെ കലാലയങ്ങൾക്കു കഴിയണം. വിദ്യാഭ്യാസം കുട്ടികളിൽ മതിലുകളല്ല പണിയേണ്ടത് വാതിലുകളാണ്. 

Comments

Popular posts from this blog

മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും

അറിയാനുള്ള അവകാശത്തിനു വിലങ്ങ്‌

തീരദേശ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍